ഇനിയങ്ങോട്ടുള്ള പോസ്‌റ്റുകളെല്ലാം രംഗം തിരിച്ചുള്ള എന്റെ വികൃതികളാണ്. അങ്ങലെയുള്ള ഒരു പിടി കഥകളുടെ നായകന്റെ പേര് ഷൈനെന്നാണ്‌്. ഷൈന്‍ എന്ന പേരിന് അവകാശികളായ എല്ലാ മാന്യ സഹോദരങ്ങളുടെയും പകര്‍പ്പവകാശം ഈ എളിയ അഹങ്കാരിക്ക് നല്‍കുമെന്ന പ്രതീക്ഷയോടെ....
ഈ കഥകളില്‍ എന്നും മാറ്റ മുള്ളത് നായികാകഥാപാത്രത്തിന്‌് മാത്രമാണ്. അത് എന്റെ മാനസിക സുഹത്തിന് ഞാന്‍ സ്വന്തം മാറ്റുന്നതാണ്. കഥ കളിലെങ്കിലും ഈ പാവം ഞാനൊന്ന് സുഖിക്കട്ടെടേ...
ഒരു വാക്ക് .....
സിനിമകളില്‍ കണ്ടിട്ടുള്ളതുപോലെ ഒരു വാക്ക് ......
ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല. ഉണ്ടെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം...! (നോക്കണേ എന്റെ അഹങ്കാരം. കഥയാണെന്ന് സ്വന്തം പറയുന്നു. അതിനുശേഷമോ എരുമ കാട്ടം ഇടുന്നതുപോലെ നാറുന്ന, വായിക്കാനോ പുചിക്കാനോ കൊള്ളാത്ത എന്തൊക്കെയോ വമിപ്പിക്കുന്നു.... ഞാഞ്ഞൂലും തലപൊക്കിത്തുടങ്ങി അല്ലേ......?)
കഥാപാത്രങ്ങള്‍ വെറും രൂപീകൃതമെന്നുപറഞ്ഞ് ഒഴിവാകാന്‍ സാധിക്കുമോയെന്നു ചോദിച്ചാല്‍ മറുപടി നല്‍കാന്‍ എന്റെ ഹൃദയരക്തത്തിന്റെ ചുവപ്പ് നിറത്തിന് മാത്രമേ സാധിക്കു. അതു മനസിലാക്കിയവരെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലതാനും.
രംഗം രണ്ട്
സീന്‍ ഒന്ന്
വളരെ ശാന്തമായ ഒരു സ്‌കൂള്‍ മുറ്റം. വരാന്തകളിലൊന്നും ആരുടെയും അനക്കമില്ല. ഓടു മേഞ്ഞ സ്‌കൂള്‍ കെട്ടിടത്തിന്റെ വരാന്തയില്‍ നെരയൊത്ത തൂണുകള്‍. എണ്ണാന്‍ കഴിയാത്തയത്ര കുട്ടികളുടെ കണ്ണീരിനും ചിരിക്കു സാക്ഷ്യം വഹിച്ച അവള്‍ളുടെ മേനിയില്‍ പ്രായത്തിന്റേതായ ഞൊറിവുകള്‍ വീണിട്ടുണ്ട്. എങ്കിലും ഇന്നും അവള്‍ കുട്ടികളുടെ മുത്തുപൊഴിക്കുന്ന ചിരികള്‍ക്കും മുള ചീന്തുന്ന കണക്കുള്ള തേങ്ങലിനും മൗന സാക്ഷിയാകുന്നു.
നീണ്ട ബെല്ലിന് പിന്നാലെ വെള്ളയും നീലയും അണിഞ്ഞ കുട്ടികള്‍ കൂട്ടമായി വരാന്തയിലേക്ക് ഉന്തിത്തള്ളയിറങ്ങിവരുന്നു. അവരെ കണ്ടാല്‍ പുതുമഴയത്ത് ചിതല്‍പുറ്റില്‍ നിന്ന് പറന്നുയരുന്ന ഈയലുകളാണെന്നു തോന്നും. നമിഷനേരംകൊണ്ട് ചത്തുകിടന്ന വരാന്ത സജീവമായി.
ടീച്ചറേ എന്റെ ചോറ്റുംപാത്രം തുറന്നുതരാമോ....?
സാറെ ഇവന്‍ നീങ്ങിയിരിക്കുന്നില്ല......
തുടങ്ങിയ ഒരായിരം കൊച്ചു ശബ്ദത്തിലുള്ള പരിഭവസ്വരങ്ങള്‍ വലിയ അക്ഷര മുത്തശ്ശിയുടെ മുറ്റത്ത് ഉയര്‍ന്നുകേട്ടുതുടങ്ങി. ചോറു പാത്രത്തോടൊപ്പം കുട്ടികള്‍ അവരുടെ കലപില സ്വരവും തുറന്നു. ആകപ്പാടെ ഉത്സവത്തിന്റെ ലഹരി.
ടാ..... ഷൈനേ ഇങ്ങോട്ടുവാ ജിതിന്‍ തന്റെ ചങ്ങാതിയെ വിളിച്ചു.
അവര്‍ രണ്ടുപേരും അടുത്തടുത്തിരുന്ന് തങ്ങളുടെ ചോറുപാത്രങ്ങള്‍ തുറന്നു.
നീയെല്ലാ ദിവസവും ദോശയും ചപ്പാത്തിയുമാണല്ലോ കൊണ്ടുവരുന്നത്. എന്താ നിനക്ക് ചോറിഷ്ടല്ലേ....?
ചോദ്യത്തിന് മറുപടി പറയാതെ ജിതിന്‍ ഒരപ്പം ഷൈന്റെ നേര്‍ക്കുനീട്ടി.
വേണ്ടടാ..... എനിക്ക് ചോറായിഷ്ടം. രാവിലെ മാത്രമേ ഞങ്ങളുടെ വീട്ടില്‍ അപ്പം കഴിക്കുള്ളു. ഇതുപറഞ്ഞത് അല്‌പം ഗമയോടെയാണെങ്കിലും ഷൈന്‍ തന്റെ വീടിനെക്കുറിച്ച് ഓര്‍ത്തു. നേരം പരപരാന്ന് വെളുക്കുമ്പോള്‍ മുതല്‍ ചോറിന്റെ അഭിഷേകമാണ്. കാരണമുണ്ട്. പലഹാരമുണ്ടാക്കാന്‍ അപ്പന്റെ കീശയില്‍പണമില്ല. അഭിമാനം മാത്രമാണ് കീറക്കീശയില്‍ സ്വന്തമായുള്ളത്. അതിന് വേറെ ആരുടെയും സഹായം ആവശ്യമില്ലല്ലോ.....
കുവിചിരിക്കുന്ന ശബ്ദം കേട്ടാണ് അവന്‍ വീട്ടില്‍ നിന്ന് പെട്ടെന്ന് സ്‌കൂളിലേക്ക് തിരിച്ചെത്തിയത്. എതിര്‍ നിരയില്‍ ഇരിക്കുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും നിറുത്താതെ ചിരിയാണ്. ഒരു നിമിഷം അവന് കാര്യം പിടികിട്ടിയില്ല.
ടാ നിന്റെ നിക്കറിന്റെ ബട്ടന്‍സ് ഇട്ടിട്ടില്ല. ജിതിന്‍ ചെവിയില്‍ പറഞ്ഞു. ഒരു നിമിഷം എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ ഒന്നു ചൂളി. ബട്ടന്‍സില്ലാത്ത നിക്കറിന്റെ ബട്ടന്‍സിടാത്തതിനാണ് ഈ കോലാഹലം. ശബ്ദം കേട്ട് ഇംഗ്ലീഷ് പഠിപ്പിക്കുന്ന ജോസ് സാര്‍ രംഗത്തിറങ്ങി.
ആരെടാ ഭക്ഷണം കഴിക്കുന്നിടത്ത് ഒച്ചപ്പാടുണ്ടാക്കുന്നത്. അടിച്ച് നിന്റെയൊക്കെ തൊട പൊള്ളിക്കും പറഞ്ഞേക്കാം...
സാറേ ഷൈന്‍ നിക്കറിന്റെ ബട്ടന്‍സിട്ടിട്ടില്ല.
ആരെടാ അത്. ഉയരം കുറഞ്ഞ് ഉണ്ടച്ചിരിക്കുന്ന ജിബിന്‍ കൈയുയര്‍ത്തി ഞാനാണ് പറഞ്ഞതെന്ന് സൂചന നല്‍കി.
ഷൈന്‍ തന്റെ അയല്‍ക്കാരനായ ശത്രുവിന്റെ മുഖത്തേക്ക് ദേഷ്യവും സങ്കടവും കലര്‍ന്ന നോട്ടമയച്ചു.
ഹാ....ഹാ.....ചിരിയടക്കാതെ ജോസ് സാര്‍ അല്‍പം ഉച്ചത്തില്‍തന്നെ ഒരു കാച്ചുകാച്ചി.
വരും തലമുറയുടെ വഴികാട്ടിയാണ്ടവനെ കണ്ടിട്ടാണോ പൊണ്‍കുട്ടി കളും നിങ്ങളും ചിരിക്കുന്നത്. ഇവനാണ് നിങ്ങള്‍കാത്തിരിക്കുന്ന പ്രവാചകന്‍ ...... എന്ന് നിനക്ക് എണീറ്റുനിന്ന് പറയരുതോ ഷൈനേ....? സാറു പറഞ്ഞതൊന്നും അവനൊ കൂട്ടുകാര്‍ക്കോ മനസിലായില്ല.
അല്‍പം മാറിനിന്നിരുന്ന തങ്കമ്മ ടീച്ചറിന്റെ മുഖത്താണ് ജോസ് സാറിന്റെ കണ്ണുകള്‍. ടീച്ചറിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരിയോ നാണമോ എന്തോ ഒരു സാധനം വന്നു.
ഷൈന്‍ കണ്ണുകള്‍ ഉയര്‍ത്തി എതിര്‍നിരയിലേക്ക് കണ്ണുകള്‍ പായിച്ചു. അതെ അവള്‍ അവിടെ ഇരുപ്പുണ്ട്. ഷെറിന്‍. ക്ലാസിലെ സുന്ദരി. ബോബുചെയ്‌താണ് അവളുടെ തലമുടി. എപ്പഴും തലമുടിയില്‍ ക്ലിപ്പിടുന്ന ശീലമുള്ള അവളുടെ ചുണ്ടിലും ഉള്ളിപ്പിച്ചുവച്ച എന്തോ ഒന്ന് കണ്ടുപിടിച്ച സന്തോഷത്തോടെയുള്ള ചിരി. താന്‍ മനസില്‍ കൊണ്ടു നടക്കുന്ന പെണ്‍കുട്ടിയും തന്റെ നിസഹായതയില്‍ ചിരിക്കുന്നു. വന്‍ ജനക്കൂട്ടത്തില്‍ തനിച്ചായതുപോലെ അവന് തോന്നി.
സീന്‍ രണ്ട്
നാലാം ക്ലാസിന്റെ ഫൈനല്‍ പരീക്ഷകഴിഞ്ഞു. എല്ലാവരും ചേര്‍ന്ന് ക്ലാസ് ഫോട്ടോയെടുക്കാന്‍ കൂട്ടുകാരന്റെ അച്ഛന്‍ വന്നു. സ്‌റ്റുഡിയോയുള്ള അയാളാണ് അവനും ഷെറിനും ഉള്ള ആ ഫോട്ടോ ഫിലിമില്‍ പതിപ്പിച്ചത്. അങ്ങനെ നിശബ്ദ പ്രണയത്തില്‍ അയാളും ഒരു കഥാപാത്രമായി. തന്റെ സ്‌കൂളിന് അംഗീകാരമില്ലാത്തതിനാല്‍ വേറൊരു സ്‌കൂളിലാണ് പരീക്ഷ എഴുതിയത് എന്നു മാത്രമേ അവന് അറിയുള്ളു.
മഞ്ഞക്കുഞ്ഞി കലുള്ള ചക്കിപ്പൂച്ചയ്‌ക്ക്.....
ചക്കര തിന്നാനുള്ളില്‍ മോഹമുദിച്ചല്ലോ......
ഈ പാട്ടിറങ്ങിയപ്പോഴാണ് നാലിലെ പരീക്ഷയെന്നുമാത്രം അവന്‍ ഓര്‍മിക്കുന്നുണ്ട്. സുമിയെന്ന പെണ്‍കുട്ടിയാണ് അതു പാടിയതെന്നും ഷൈന്റെ ഓര്‍മ്മയില്‍ ഇന്നും മായാതെ നില്‍ക്കുന്നു.
അഞ്ചുമുതല്‍ വേറെ സ്‌കൂളുകളിലായി ഷൈനും അവന്‍ മനസില്‍ സൂക്ഷിക്കുന്ന ഷെറിന്‍ എന്ന പെണ്‍കുട്ടിയും.
ഞായറാഴ്‌ചകളില്‍ പള്ളിയില്‍ വച്ചുകാണുമെങ്കിലും അവള്‍ അവനെ തീര്‍ത്തും അവഗണിച്ചു. അവന്റെ മനസ് അവള്‍ വായിക്കാത്തതോ അവന്‍ അവളോട് പറയാതിരുന്നതോ ...... എന്തോ പത്തുവരെ തന്റെ കണ്ടവെട്ടത്തുണ്ടായിട്ടും അവന്‍ സ്വപ്‌നം മാത്രം പൂവണിഞ്ഞില്ല.
ഇന്ന് അവന്‍ തന്റെ ലോകത്തിരുന്ന് എന്തൊക്കെയോ കുത്തിക്കുറിക്കുന്നു. ചിലതില്‍ അവന്റെ പേരും അച്ചടി മഴിപുരണ്ടുണങ്ങിവരാറുണ്ട്. കൂട്ടിന് ഇന്നു വരെ ആരെയും കിട്ടാത്തവന്റെ ദുഖം ഉള്ളവനോട് പറഞ്ഞാല്‍ മനസിലാവില്ലല്ലോ.....
ഇന്നും അവള്‍ എവിടെയോ ഉണ്ട് എന്ന വിശ്വാസം മാത്രം. അവള്‍ ഇന്ന് ഒരു ഭാര്യയാണോ.... അവള്‍ അമ്മയായോ.....
ഒന്നും അറിയില്ല. എങ്കിലും പ്രീയപ്പെട്ട് ഷെറിന് ഒരായിരം പനിനീര്‍ പൂക്കള്‍ സമര്‍പ്പിക്കുന്നു. നിന്റെ സ്വസ്ഥ ജീവിതത്തെ ശല്ല്യം ചെയ്‌തതില്‍ ക്ഷമചോദിക്കുന്നു.....
നിന്നെക്കുറിച്ച് ഓര്‍മ്മിച്ച നിമിഷത്തെ ഹൃദയത്തോട് ചേര്‍ത്തുകോണ്ട് ഞാന്‍ കര്‍ട്ടനുപിന്നിലേക്ക് മറയട്ടേ........
എന്ന്
കാതങ്ങള്‍ക്കോ, ഒരു ചുവരിനോ അപ്പുറത്തോനിന്ന്
നിന്നെ മനസില്‍ പ്രതിഷ്‌ഠിച്ച ആ പഴയ നാലാം ക്ലാസുകാരന്‍............
Wednesday, November 4, 2009
Saturday, October 17, 2009
വിശുദ്ധ പ്രണയം
ഹൃദയ തുടിപ്പിലും
വിണ്ടുണങ്ങിയ ചിന്താശകലത്തിലും
കുളിരേകും നിന്‍ സാമീപ്യത്തിനായെന്‍
മാംസം വിറകൊള്ളുന്നു
ഇതെന്‍ ആത്മദാഹം
ഇനിക്കുറിക്കുന്നതോയെന്‍ സ്വപ്‌നങ്ങളും....
സീന്‍ ഒന്ന്......
ഏഴു വയസ് തോന്നിക്കുന്ന ആണ്‍കുട്ടി. മെല്ലിച്ച ശരീരം. അത്യാവശ്യം ഉയരമുണ്ട, നിക്കറും ഷര്‍ട്ടുമാണ് വേഷം. മുഖത്ത് ഓമനത്തം തുടിക്കുന്നുണ്ട. ഒറ്റനോട്ടത്തില്‍ തെറ്റ് പറയില്ലാത്തപ്രകൃതം.തോളില്‍ പഴയമോഡല്‍ വള്ളിക്കിറ്റ്. കൈയില്‍ നിറം മങ്ങിത്തുടങ്ങിയ കറുത്ത നീളന്‍ കുട. മെറ്റല്‍ പാകിയ വഴിയിലൂടെ നടന്നുനീങ്ങുന്ന അവന്റെ നേരെ ഏങ്ങിയും വലിഞ്ഞു കയറിവരുന്ന മൂക്ക് തള്ളിയ പഴയമോഡല്‍ ലോറി. കച്ചിനിറച്ച ലോറിയില്‍ നിന്ന് ക്ലീനര്‍ തല പുറത്തിട്ട് വഴിയോരത്തുകൂടെ നടക്കുന്ന അവനോട് തമിഴും മലയാളവും കലര്‍ന്ന ഭാഷയില്‍ ആക്രോശിച്ചു.
'ടേയ്..... എങ്കെ നോക്കിയാടാ നടക്കുന്നത്. അറവുകെട്ട മുണ്ടമേ......' അതിന് അകമ്പടിയെന്ന വണ്ണം നീലത്തിലോരു തെറിയും.
റോഡിന്റെ വശത്തേക്ക് ചാടിയ അവന്‍ തലകുനിച്ച് നടന്നുനീങ്ങി. ലോറിയെ കടന്നതും തിരിഞ്ഞുനിന്ന് മുഖം കോട്ടി കോക്കിറികാണിച്ച് കല്ലുകള്‍ എഴുന്നിനില്‍ക്കുന്ന പൊടികൊണ്ട് അലങ്കൃതമായ വഴിയിലൂടെ വേഗത്തില്‍ ഓടി. കൈയില്‍ ഊരിപ്പിടിച്ച ചെരുപ്പുമായാണ് അവന്റെ ജീവന്‍ കൈപിടിച്ചുള്ള ആ ഓട്ടം.
സീന്‍ രണ്ട്.....
കൈയില്‍ ഊരിപിടിച്ച ചെരുപ്പുമായി അവന്‍ വന്നുകയറുന്നത് ടാറിട്ട റോഡിലേക്കാണ്. പതുക്കെ നടന്നനീങ്ങുന്ന അവന്‍ ഇടക്കിടക്ക് തിരിഞ്ഞുനോക്കുന്നുണ്ട്. ഇരുവശങ്ങളും പച്ചപ്പാര്‍ന്ന വയലുകളാല്‍ അനുഗൃഹീതമായ റോഡിലൂടെ അവന്‍ നടന്നുനില്‍ക്കുന്നത് വയലിനുള്ളില്‍ ഉള്ള ഒരു വീടിന്റെ മുന്നിലാണ്. അവനെ കണ്ടയുടനേ മുറ്റത്തുനില്‍ക്കുവായിരുന്ന അവന്റെ പ്രായം തോന്നിക്കുന്ന പെണ്‍കുട്ടി ഓടിയെത്തുന്നു.
നീയെന്താടാ താമസിച്ചെ ഷൈനേ..........
ചുമ്മ. അവന്‍ തോള്‍ കുലുക്കി.
അനു ഞാന്‍ വരില്ലെന്നുകരുതിയോ.
എട മണ്ടാ..... ഞാന്‍ ചുമ്മാ ചോദിച്ചതല്ലേ.
ങൂഹും. ഞാന്‍ പിണങ്ങി ഇനി മിണ്ടൂല.
മുഖം വീര്‍പ്പിച്ച് അല്‍പം വേഗത്തില്‍ നടന്നുതുടങ്ങിയ ഷൈന്റെയൊപ്പം അവള്‍ ഓടിയെത്തി. ഇരുവരും ഒന്നു ഉരിയാടാതെ നടന്നുനീങ്ങി. ഇടക്കിടയ്‌ക്ക് അവളെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു അവന്‍. എന്നാല്‍ അവള്‍ അതു ശ്രദ്ധിച്ചതേയില്ല.
സീന്‍ മൂന്ന്
ചോറുണ്ണാനുള്ള തിരക്കിലാണ് സ്‌കൂളിലെ കുട്ടികളെല്ലാം. അവരില്‍ നിന്നെല്ലാം ഒഴിഞ്ഞ് ഒരു കോണില്‍ അനു നില്‍ക്കുന്നു. കൈയില്‍ ചോറ്റുപാത്രവുമായി നില്‍ക്കുന്ന അവളുടെ അടുക്കലേക്ക് തലതാഴ്‌ത്തി ഷൈന്‍ നടന്നെത്തി.
നീ എന്നോട് അങ്ങനെ ചോദിച്ചതുകൊണ്ടല്ലേ....
മുഖം വീര്‍പ്പിച്ചിരുന്ന അവളുടെ ഇളം കവിളുകളിലൂടെ കണ്ണുനീര്‍ തുള്ളി മെല്ലെ തഴുകിയിറങ്ങി.
ഇനിപിണങ്ങില്ല. പോരേ....
അവളുടെ മുഖത്ത് ചെറുപ്രകാശം മിന്നി. കണ്ണുതുടച്ചുകൊണ്ട് അവള്‍ അവനോട് ചേര്‍ന്നുനിന്നു. അവന്റെയും കണ്ണുകളില്‍ നീരുറവ പൊടിഞ്ഞപ്പോള്‍ അവര്‍ പരസ്‌പം കെട്ടിപ്പിടിച്ച് ആശ്വായ വാക്കുകള്‍ പറഞ്ഞുകൊണ്ടിരുന്നു.
ഇത് എന്റെ ജീവകഥയുടെ
ഒന്നാം ഖണ്‌ഢം.
വരാനിരിക്കുന്ന ഉള്‍പ്രണയത്തിന്റെ
ആദ്യാക്ഷരം.
കണ്ടുഞാന്‍ തിളങ്ങുന്ന വാല്‍ക്കണ്ണുകളെ.
കണ്ടില്ലൊരിക്കലെങ്കിലുമവയെന്ന മാടിവിളിക്കുന്നത്.
ഹാ! കഷ്ടം എന്നാണുനിന്‍ സ്വരമെങ്കില്‍
വേഴാമ്പലിന്‍ വിധിയാമെന്‍ മനസിനെ
ഞാനാശ്വസിപ്പിച്ചീടാം.
Thursday, October 8, 2009
ചരിത്രത്തില്‍ ഈ ദിനം
ചരിത്രത്തില്‍ ഈ ദിനം എന്നു നീകേട്ടിട്ടുണ്ടോ.. വീണ്ടും ഞാന്‍ എന്തെല്ലാമോ സംസാരിക്കുന്നുവെന്ന് തോന്നുന്നുണ്ട് അല്ലേ. അതേ അതിനാലാണ് ഞാന്‍ കൂടുതല്‍ സമയവും മൗനം അവലംബിക്കുന്നത്... കൂട്ടുകാരുടെ ഇടയില്‍ ആയാല്‍പോലും... എന്തിനാണ് വെറുതേ അപഹാസ്യനായിതീരുന്നത്.
ഞാന്‍ പറഞ്ഞുവന്നത് വിട്ടുപോയി. എന്റെ ശൈലിയതാണ്. ശൈലി എന്നവാക്ക് എന്നുമുതലാണ് ചിരസഞ്ചാരിയായി കൂടിയതെന്ന് അറിയില്ല.(ഈ കെട്ടിടത്തിനുള്ളില്‍ കയറിയതുമുതലാവും) അപ്പോള്‍ പറഞ്ഞു തുടങ്ങിയത് നീയും വിട്ടുപോയിരിക്കും...എന്നാല്‍ എനിക്ക് അതിന് സാധിക്കില്ലല്ലോ... പറയുന്നത് അഥവാ വരയ്‌ക്കുന്നത് എന്റെ ചിത്രമാണല്ലോ. 'ചരിത്രത്തില്‍ ഈ ദിനം' അവിടെയാണ് സംഭാഷണാരംഭം. 1985 സെപ്‌റ്റംബര്‍ 22 അന്നാണ് ഈ എളിയവന്റെ ( സ്വപ്‌നം എത്തിപ്പിടിക്കാന്‍ കഴിഞ്ഞെങ്കില്‍ ചിലപ്പോള്‍ ഗുളിയനുമായിതീരാം. എല്ലാം മൂന്നക്ഷര നാമക്കാരന്റെ കളികള്‍ അല്ലാതെന്തുപറയാന്‍) ജനനം. എന്റെ ജനനതിയതി ഇനിയങ്ങോട്ട് ചരിത്രത്തില്‍ ഈ ദിനം എന്നെഴുതുന്നു. കാരം ജന്‍മനാ അക്കങ്ങള്‍ കൂട്ടിയെഴുതാനുള്ള എന്റെ മടിതന്നെ. അപ്പോള്‍ ചരിത്രത്തില്‍ അന്നാണ് ചിത്രമെഴുത്തുകാരന്റെ മകനായി ഞാന്‍ ജനിച്ചത്. വര്‍ണ്ണങ്ങളുടെ ലോകത്തുനിന്ന് വര്‍ണ്ണാഭമായ കലാലയത്തിലെത്തുന്നതിനിടയില്‍ ഒടുപാട് അലഞ്ഞു. ശാരീരികമായല്ല.... മാനസികമായി..... എന്നിട്ടോ ചിന്തകള്‍ കാടുകയറുമ്പോള്‍ ഭയപ്പാടോടെ എടുത്തുചാടും. ചിലപ്പോള്‍ വലിയ കെട്ടിട മുകളില്‍ നിന്ന് അല്ലെങ്കില്‍ ശൂന്യാകാശം, വിമാനം, ട്രെയിന്‍ അങ്ങനെ ചിന്തയെത്തിനില്‍ക്കുന്ന ഉത്തുംഗശൃംഗങ്ങളില്‍ നിന്ന്.... വിയര്‍ത്തുകുളിച്ച് കണ്ണുകളാല്‍ പുറം ലോകത്തെ ആശ്ലേഷിക്കുമ്പോഴാണ് ശ്വാസം നേരെ വീഴുന്നത്.... ചിന്താമണ്‌ഢലത്തില്‍ ചിലപ്പോള്‍ പൊരുതുക ദൈവവുമായാരിക്കും അല്ലെങ്കില്‍ ജീവന്റെ ഉല്‍പ്പത്തിയെക്കുറിച്ച് .... അത് അങ്ങനെ വളര്‍ന്ന് ഭീകര രൂപം പ്രാപിച്ച് വ്യാളികണക്കേ ചുറ്റിവരിയുന്ന നിമിഷം .... ഹോ... ഓര്‍ക്കാന്‍കൂടെ ഇപ്പോള്‍ ഭയമാണ്.രക്ഷപെടാനുള്ള തത്രപ്പാടാല്‍ എടുത്തുചാടുകതന്നെ. ഇല്ലെങ്കില്‍ എന്റെ സ്വപ്‌നങ്ങള്‍ എരിഞ്ഞടങ്ങിയാലോ... ഭ്രാന്തം അല്ലേ... അതേ എന്നും നീയെന്റെ വാക്കുകളെ ഈ വാക്കുകൊണ്ട് ഖണ്‌ഢിച്ചിട്ടേയുള്ളു. ഒരിക്കലും നീയെന്റെ ഒപ്പമിരുന്ന് എന്റെ സ്വപ്‌നങ്ങളില്‍ പങ്കുചേര്‍ന്നിട്ടില്ല.
നിര്‍ത്തി.അതുപോയി തുലയട്ടേ......................... ഞാന്‍ ശ്രദ്ധയോടെ അവള്‍ക്കുസമീപം തന്നെ ഇരുന്നു. കോളേജ് വഴിയരികിലെ റബ്ബര്‍ മരങ്ങളുടെ തളിരിലകള്‍ എന്നെ വീണ്ടും ഭ്രാന്തനാക്കി. റബ്ബര്‍ പൂവിന്റെ മദക ഗന്ധം എന്റെ ബുദ്ധിയെ മത്തുപിടിപ്പിച്ചു. ഞാന്‍ വീണ്ടും റബ്ബര്‍ മരങ്ങളുടെ ചില്ലകളെയും കടന്ന് പറന്നുയര്‍ന്നു. കൂട്ടായി കുട്ടിക്കാലത്തെ ജീവിതാന്തരാക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഒായിലിന്റെയും ജലഛായത്തിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധമുണ്ടായിരുന്നു. അങ്ങലെ ചിരിത്രത്തില്‍ ഈ ദിനം കൂടെ കൊഴിഞ്ഞു ഒപ്പം എന്റെ പ്രണയിനിയും... തളിര്‍ പച്ച നിറത്തില്‍ മുക്കിയെടുത്ത ക്യാന്‍വാസില്‍ മഞ്ഞ നിറം കൊണ്ട് നെടുകേയും കുറുകേയും രണ്ടുമൂന്ന് വരകള്‍. മാറിനിന്ന് വീക്ഷിച്ചപ്പോള്‍ മസസ്സുനിറഞ്ഞു. ഡാവിഞ്ചി, മൈക്കള്‍ ആഞ്ചലോ, രവി വര്‍മ്മ, പിക്കാസോ, ഒടുവില്‍ എം എഫ് ഹുസൈന്‍.....അങ്ങനെ.... അങ്ങനെ.... ചിത്രകലയിലെ എല്ലാവരും എന്റെ അടുത്തേയ്‌ക്ക് നടന്നടുത്തു...... എല്ലാവരും ഒരുമിച്ച് എന്റെ നേര്‍ക്ക് പൂച്ചണ്ടുകള്‍ നീട്ടി.... ഇനി നീ പറയു ഞാന്‍ ആരുടെ പക്കല്‍ നിന്ന് ആദ്യം പൂച്ചെണ്ട് വാങ്ങും...
ഞാന്‍ പറഞ്ഞുവന്നത് വിട്ടുപോയി. എന്റെ ശൈലിയതാണ്. ശൈലി എന്നവാക്ക് എന്നുമുതലാണ് ചിരസഞ്ചാരിയായി കൂടിയതെന്ന് അറിയില്ല.(ഈ കെട്ടിടത്തിനുള്ളില്‍ കയറിയതുമുതലാവും) അപ്പോള്‍ പറഞ്ഞു തുടങ്ങിയത് നീയും വിട്ടുപോയിരിക്കും...എന്നാല്‍ എനിക്ക് അതിന് സാധിക്കില്ലല്ലോ... പറയുന്നത് അഥവാ വരയ്‌ക്കുന്നത് എന്റെ ചിത്രമാണല്ലോ. 'ചരിത്രത്തില്‍ ഈ ദിനം' അവിടെയാണ് സംഭാഷണാരംഭം. 1985 സെപ്‌റ്റംബര്‍ 22 അന്നാണ് ഈ എളിയവന്റെ ( സ്വപ്‌നം എത്തിപ്പിടിക്കാന്‍ കഴിഞ്ഞെങ്കില്‍ ചിലപ്പോള്‍ ഗുളിയനുമായിതീരാം. എല്ലാം മൂന്നക്ഷര നാമക്കാരന്റെ കളികള്‍ അല്ലാതെന്തുപറയാന്‍) ജനനം. എന്റെ ജനനതിയതി ഇനിയങ്ങോട്ട് ചരിത്രത്തില്‍ ഈ ദിനം എന്നെഴുതുന്നു. കാരം ജന്‍മനാ അക്കങ്ങള്‍ കൂട്ടിയെഴുതാനുള്ള എന്റെ മടിതന്നെ. അപ്പോള്‍ ചരിത്രത്തില്‍ അന്നാണ് ചിത്രമെഴുത്തുകാരന്റെ മകനായി ഞാന്‍ ജനിച്ചത്. വര്‍ണ്ണങ്ങളുടെ ലോകത്തുനിന്ന് വര്‍ണ്ണാഭമായ കലാലയത്തിലെത്തുന്നതിനിടയില്‍ ഒടുപാട് അലഞ്ഞു. ശാരീരികമായല്ല.... മാനസികമായി..... എന്നിട്ടോ ചിന്തകള്‍ കാടുകയറുമ്പോള്‍ ഭയപ്പാടോടെ എടുത്തുചാടും. ചിലപ്പോള്‍ വലിയ കെട്ടിട മുകളില്‍ നിന്ന് അല്ലെങ്കില്‍ ശൂന്യാകാശം, വിമാനം, ട്രെയിന്‍ അങ്ങനെ ചിന്തയെത്തിനില്‍ക്കുന്ന ഉത്തുംഗശൃംഗങ്ങളില്‍ നിന്ന്.... വിയര്‍ത്തുകുളിച്ച് കണ്ണുകളാല്‍ പുറം ലോകത്തെ ആശ്ലേഷിക്കുമ്പോഴാണ് ശ്വാസം നേരെ വീഴുന്നത്.... ചിന്താമണ്‌ഢലത്തില്‍ ചിലപ്പോള്‍ പൊരുതുക ദൈവവുമായാരിക്കും അല്ലെങ്കില്‍ ജീവന്റെ ഉല്‍പ്പത്തിയെക്കുറിച്ച് .... അത് അങ്ങനെ വളര്‍ന്ന് ഭീകര രൂപം പ്രാപിച്ച് വ്യാളികണക്കേ ചുറ്റിവരിയുന്ന നിമിഷം .... ഹോ... ഓര്‍ക്കാന്‍കൂടെ ഇപ്പോള്‍ ഭയമാണ്.രക്ഷപെടാനുള്ള തത്രപ്പാടാല്‍ എടുത്തുചാടുകതന്നെ. ഇല്ലെങ്കില്‍ എന്റെ സ്വപ്‌നങ്ങള്‍ എരിഞ്ഞടങ്ങിയാലോ... ഭ്രാന്തം അല്ലേ... അതേ എന്നും നീയെന്റെ വാക്കുകളെ ഈ വാക്കുകൊണ്ട് ഖണ്‌ഢിച്ചിട്ടേയുള്ളു. ഒരിക്കലും നീയെന്റെ ഒപ്പമിരുന്ന് എന്റെ സ്വപ്‌നങ്ങളില്‍ പങ്കുചേര്‍ന്നിട്ടില്ല.
നിര്‍ത്തി.അതുപോയി തുലയട്ടേ......................... ഞാന്‍ ശ്രദ്ധയോടെ അവള്‍ക്കുസമീപം തന്നെ ഇരുന്നു. കോളേജ് വഴിയരികിലെ റബ്ബര്‍ മരങ്ങളുടെ തളിരിലകള്‍ എന്നെ വീണ്ടും ഭ്രാന്തനാക്കി. റബ്ബര്‍ പൂവിന്റെ മദക ഗന്ധം എന്റെ ബുദ്ധിയെ മത്തുപിടിപ്പിച്ചു. ഞാന്‍ വീണ്ടും റബ്ബര്‍ മരങ്ങളുടെ ചില്ലകളെയും കടന്ന് പറന്നുയര്‍ന്നു. കൂട്ടായി കുട്ടിക്കാലത്തെ ജീവിതാന്തരാക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഒായിലിന്റെയും ജലഛായത്തിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധമുണ്ടായിരുന്നു. അങ്ങലെ ചിരിത്രത്തില്‍ ഈ ദിനം കൂടെ കൊഴിഞ്ഞു ഒപ്പം എന്റെ പ്രണയിനിയും... തളിര്‍ പച്ച നിറത്തില്‍ മുക്കിയെടുത്ത ക്യാന്‍വാസില്‍ മഞ്ഞ നിറം കൊണ്ട് നെടുകേയും കുറുകേയും രണ്ടുമൂന്ന് വരകള്‍. മാറിനിന്ന് വീക്ഷിച്ചപ്പോള്‍ മസസ്സുനിറഞ്ഞു. ഡാവിഞ്ചി, മൈക്കള്‍ ആഞ്ചലോ, രവി വര്‍മ്മ, പിക്കാസോ, ഒടുവില്‍ എം എഫ് ഹുസൈന്‍.....അങ്ങനെ.... അങ്ങനെ.... ചിത്രകലയിലെ എല്ലാവരും എന്റെ അടുത്തേയ്‌ക്ക് നടന്നടുത്തു...... എല്ലാവരും ഒരുമിച്ച് എന്റെ നേര്‍ക്ക് പൂച്ചണ്ടുകള്‍ നീട്ടി.... ഇനി നീ പറയു ഞാന്‍ ആരുടെ പക്കല്‍ നിന്ന് ആദ്യം പൂച്ചെണ്ട് വാങ്ങും...
Wednesday, October 7, 2009
പുകച്ചുരുളുകള്‍
എത്ര നാളായി അല്ലേ.. ഇതാണ് എന്റെ കുഴപ്പം എല്ലാം കീഴടക്കണമെന്ന് തോന്നും പക്ഷേ ഒന്നും മുഴുപ്പിക്കില്ല. ഇപ്പോള്‍ നിനക്ക് തോന്നും ഞാന്‍ എന്താണ് പറഞ്ഞുവരുന്നതെന്ന്.. അതേ ഞാന്‍ പറയുന്നത് അന്നും ഇന്നും നിനക്ക് മനസിലാവില്ലായിരുന്നല്ലോ..
എന്റെ പ്രിയ സ്‌നേഹിതേ... ഒടുവില്‍ നിന്നെ കണ്ടതെന്നാണെന്ന് നീ ഓര്‍മിക്കുന്നുവോ...
ഇല്ല അല്ലേ... എങ്കില്‍ നീ തലപുകയ്‌ക്കണമെന്നില്ല. വെറുതേ ചോദിച്ചന്നു മാത്രം..
അല്ല. നീയാണ് ശരി. എന്നെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഞാന്‍ ആരാണ്. ബ്രഹ്മാണ്‌ഢമണ്ടലകോണിലൂടെ നോക്കുമ്പോള്‍ ഞാന്‍ വെറും അശു. എന്തെല്ലാമോ ആകണമെന്ന നിര്‍ബന്ധ ബുദ്ധിയോടെ പടച്ചട്ടയും പടക്കോപ്പുമില്ലാതെ യുദ്ധത്തിന് ഇറങ്ങിത്തിരിച്ചവന്‍. കൂടെ ഉണ്ടായിരുന്നത് ഒരുപിടി വര്‍ണ്ണാഭമായ സ്വപ്‌നങ്ങള്‍ മാത്രം എന്നിട്ട് വന്നെത്തിനില്‍ക്കുന്നതോ ചരിത്രത്തില്‍ ആലേഖനം ചെയ്യപ്പെട്ട, നിലവില്‍ എന്നെപ്പോലെ അശുവായ ഒരു പ്രസ്ഥാനത്തില്‍. അശുവെന്ന് പറഞ്ഞത് എന്റെ അവസ്ഥമൂലമാണ് കെട്ടോ. കാരണം പട്ടിണി എന്ന വാക്ക് താന്‍ കേള്‍ക്കാതിരിക്കില്ല. എന്നാല്‍ അനുഭവത്തില്‍ വന്നിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. കാരണം അതറിയാന്‍ ഞാന്‍ ജോതിഷത്തില്‍ അവഗാഹമുള്ളവനല്ല.
അല്ല ഉണ്ടായിരുന്നെങ്കില്‍ എന്നുഞാന്‍ ആഗ്രഹിച്ചുപോകുന്നു. എന്താണെന്ന് നിനക്ക് പിടികിട്ടിയെന്നുകരതാനും പറ്റില്ലല്ലോ.
അഥവാ എനിക്കറിയാമായിരുന്നെങ്കില്‍ എനിക്ക് ഈ ഗതി വരില്ലായിരുന്നല്ലോ. ഊതിവിടുന്ന ഓരോ പുകച്ചുരുളിലും നോക്കി ഞാന്‍ നെടുവീര്‍പ്പെടാറുണ്ട്. ഞാനും ഇതുപോലെ അലിഞ്ഞ് ഇല്ലാതായെങ്കില്‍ എന്ന്... അവനെപ്പോലെ ഒരാള്‍ക്കെങ്കിലും അല്‌പം ആശ്വാസം പകര്‍ന്ന് ഈ ഭൂഗോളത്തിന്റെ ഏതോ കോണിലേക്ക്... അങ്ങനെ ... അങ്ങനെ... എന്തുരസമായിരിക്കും അല്ലേ.
അതിന് നീയും ഞാനും തുല്യ ദുംഖിതാരെങ്കിലോ എന്ന് എനിക്ക് അറിയില്ല. കാരണം ഞാനെരു ജ്യോത്സനല്ലല്ലോ.
എന്റെ പ്രിയ സ്‌നേഹിതേ... ഒടുവില്‍ നിന്നെ കണ്ടതെന്നാണെന്ന് നീ ഓര്‍മിക്കുന്നുവോ...
ഇല്ല അല്ലേ... എങ്കില്‍ നീ തലപുകയ്‌ക്കണമെന്നില്ല. വെറുതേ ചോദിച്ചന്നു മാത്രം..
അല്ല. നീയാണ് ശരി. എന്നെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഞാന്‍ ആരാണ്. ബ്രഹ്മാണ്‌ഢമണ്ടലകോണിലൂടെ നോക്കുമ്പോള്‍ ഞാന്‍ വെറും അശു. എന്തെല്ലാമോ ആകണമെന്ന നിര്‍ബന്ധ ബുദ്ധിയോടെ പടച്ചട്ടയും പടക്കോപ്പുമില്ലാതെ യുദ്ധത്തിന് ഇറങ്ങിത്തിരിച്ചവന്‍. കൂടെ ഉണ്ടായിരുന്നത് ഒരുപിടി വര്‍ണ്ണാഭമായ സ്വപ്‌നങ്ങള്‍ മാത്രം എന്നിട്ട് വന്നെത്തിനില്‍ക്കുന്നതോ ചരിത്രത്തില്‍ ആലേഖനം ചെയ്യപ്പെട്ട, നിലവില്‍ എന്നെപ്പോലെ അശുവായ ഒരു പ്രസ്ഥാനത്തില്‍. അശുവെന്ന് പറഞ്ഞത് എന്റെ അവസ്ഥമൂലമാണ് കെട്ടോ. കാരണം പട്ടിണി എന്ന വാക്ക് താന്‍ കേള്‍ക്കാതിരിക്കില്ല. എന്നാല്‍ അനുഭവത്തില്‍ വന്നിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. കാരണം അതറിയാന്‍ ഞാന്‍ ജോതിഷത്തില്‍ അവഗാഹമുള്ളവനല്ല.
അല്ല ഉണ്ടായിരുന്നെങ്കില്‍ എന്നുഞാന്‍ ആഗ്രഹിച്ചുപോകുന്നു. എന്താണെന്ന് നിനക്ക് പിടികിട്ടിയെന്നുകരതാനും പറ്റില്ലല്ലോ.
അഥവാ എനിക്കറിയാമായിരുന്നെങ്കില്‍ എനിക്ക് ഈ ഗതി വരില്ലായിരുന്നല്ലോ. ഊതിവിടുന്ന ഓരോ പുകച്ചുരുളിലും നോക്കി ഞാന്‍ നെടുവീര്‍പ്പെടാറുണ്ട്. ഞാനും ഇതുപോലെ അലിഞ്ഞ് ഇല്ലാതായെങ്കില്‍ എന്ന്... അവനെപ്പോലെ ഒരാള്‍ക്കെങ്കിലും അല്‌പം ആശ്വാസം പകര്‍ന്ന് ഈ ഭൂഗോളത്തിന്റെ ഏതോ കോണിലേക്ക്... അങ്ങനെ ... അങ്ങനെ... എന്തുരസമായിരിക്കും അല്ലേ.
അതിന് നീയും ഞാനും തുല്യ ദുംഖിതാരെങ്കിലോ എന്ന് എനിക്ക് അറിയില്ല. കാരണം ഞാനെരു ജ്യോത്സനല്ലല്ലോ.
Sunday, April 19, 2009
ബാറ്റും ബോളും ...
അല്‍പം പിന്നോട്ട്‌നടക്കാന്‍ നിങ്ങള്‍ക്ക് താത്‌പര്യം ഉണ്ടെങ്കില്‍, ...
എന്റെ കൂടെ പോരാന്‍ എതിര്‍പ്പോ, ...
പോരുന്നത് സമനയനഷ്ടത്തിനാണ് എന്ന് ചിന്തിക്കുകയോ ആണെങ്കില്‍ നിങ്ങള്‍ക്ക് പറന്നകലാന്‍ സ്വാതന്ത്ര്യം ഉണ്ട് ...
ഒരിക്കലും ഞാന്‍ നിങ്ങളെ എന്റെ സ്വാര്‍ത്ഥ താതപര്യത്തിനായി പിടിച്ചു നിര്‍ത്തില്ല.
നിങ്ങള്‍ തയ്യാറായി എന്നു ഞാന്‍ വിശ്വസിക്കട്ടെ ...
വര്‍ഷം 1994 സ്ഥലം കണ്ണൂര്‍ ജില്ലയിലെ ആലക്കോട് എന്ന കൊച്ച് ഗ്രാമം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവിതാംകൂറില്‍നിന്നും കോട്ടയത്തുനിന്നും സമ്പാദ്യം എന്ന ലക്ഷ്യത്തോടെ പെണ്ണും പിടക്കോഴിയുമായി പുറപ്പെട്ട ഒരു പറ്റം കുടിയേറ്റക്കാര്‍ തിങ്ങി നിവസിക്കുന്നതാണ് ഈ ഗ്രാമം. (ആഗണത്തില്‍ പെട്ട പിന്‍മുറക്കാരനാണ് ഈ ബ്ലോഗില്‍ കുത്തിക്കുറിക്കുന്നത്).
നാലാം ക്ലാസില്‍ പഠിക്കുന്ന ഒമ്പത് വയസുകാരന് ബാറ്റ് എന്താണെന്നോ ബോള്‍ ... പോട്ടെ ക്രിക്കറ്റ് തന്നെ എന്താണെന്നോ അറിയാത്ത സമയം. കൂട്ടുകാരില്‍ അതിബുദ്ധിമാന്‍ മാരായവരില്‍ ചിലര്‍ ഒരു പന്തും നീളന്‍ മരക്കഷ്‌ണവും എടുത്ത് അവരുടെ കഴിവ് തെളിയിക്കാന്‍ തുടങ്ങി സംഗതികണ്ട് രസം തലയ്‌ക്കു പിടിച്ച ഒമ്പതു വയസുകാരനും ഒരുകൈ പരീക്ഷിക്കാന്‍ തീരുമാനിച്ചു. ക്രിക്കറ്റ് എന്ന ലോകത്തെ അവന്റെ അറിവില്ലായ്‌മ വെളിപ്പെട്ട ദിനമായിരുന്നു അന്ന് ഫീല്‍ഡര്‍ എന്ന 'കളിയറിയാത്തവന്‍' എറിഞ്ഞുകൊടുത്ത പന്ത് അതിബുദ്ധിമാനായ ഒമ്പതു വയസുകാരന്‍ വീണ്ടും ബാറ്റുകൊണ്ട് പ്രഹരിച്ച ശേഷം റണ്‍സിനായി ഓടി ... ഇന്നു വരെ ക്രിക്കറ്റിന്റെ ചക്രവര്‍ത്തിമാര്‍ എഴുതിചേര്‍ക്കാത്ത ഷോട്ടായിരുന്നു അത്. എന്തു ചെയ്യാം 'അട്ടക്ക് കണ്ണും കുതിരയ്‌ക്ക് കൊമ്പും കൊടുക്കില്ല' എന്ന പഴമൊഴി അന്ന് പ്രാവര്‍ത്തികമായി. പിന്നീട് താരങ്ങള്‍ കളിക്കാന്‍ ഇറങ്ങുബോള്‍ അവന്‍ കാഴ്‌ചക്കാരന്റെ റോള്‍ ഭംഗിയായി അഭിനയിച്ചു.
ഇന്ന് കലം മാറി .... 'അമ്മ' എന്ന് പറയാന്‍ പ്രാപ്‌തരായ എല്ലാ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ തന്നെ ബാറ്റും ബോളും നല്‍കി അവരെ സച്ചിനും സേവാഗും അക്കാനുള്ള തന്ത്രപ്പാടിലാണ്.('നാടോടുമ്പോള്‍ നടുവേ ഓടണ്ടേ' ...? അച്ഛനമ്മമാരാണെങ്കില്‍ ഇങ്ങനെ വേണം)
എന്നാല്‍ ഇതില്‍നിന്നും തികച്ചും വ്യത്യസ്ഥമായ സംഭവവികാസമാണ് ഇന്ന് ഇന്ത്യാ മഹാരാജ്യത്തില്‍ നടമാടിക്കൊണ്ടിരിക്കുന്നത്. സംഗതി മറ്റൊന്നുമല്ല 'ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്' എന്ന ഓമനക്കുട്ടന്‍ തന്നെയാണ് ..... ഇപ്പോള്‍ ഐ.പി.എല്ലിന്റെ രണ്ടാം സീസണ്‍ ദക്ഷിണാഫ്രിക്കയില്‍ ആരവം ഉയര്‍ത്തികൊണ്ടിരിക്കുകയാണല്ലോ.... (ഏപ്രില്‍ 18 മുതല്‍ മെയ് 24 വരെ)ഐ.പി.എല്‍ എന്ന ക്രിക്കറ്റ് മാമാങ്കത്തിന് 2008 ല്‍ തിരിതെളിഞ്ഞപ്പോള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്നു എന്ന ആമുഖം ഉപയോഗിച്ചുവെങ്കിലും തീര്‍ത്തും സ്വാര്‍ത്ഥ താത്‌പര്യത്തിനായി രൂപം നല്‍കിയ ഒന്നായിരുന്നു അത് എന്നതാണ് വാസ്‌തവം. കാരണം മറ്റൊന്നും അല്ല. 'ഐ.സി.എല്‍' എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന്റെ മോഷ്‌ണമായിരുന്നു അത്. 1983 - ലേകകപ്പ് ക്രക്കറ്റില്‍ 'ഇന്ത്യന്‍ ചെകുത്താന്‍' മാരെ നയിച്ച കപില്‍ ദേവിന്റെ ഈ പ്രസ്ഥാനത്തെ തച്ചുടച്ചാണ് ഈ 'അന്താരാഷ്ട്ര അംഗീകാര' മോഷ്ടാവിന്റെ രംഗപ്രവേശം. അന്താരാഷ്ട്ര അംഗീകാരമില്ല എന്ന കാരണം ഉയര്‍ത്തിക്കാട്ടി പുതിയ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും രൂപം നല്‍കി ഐ.സി.എല്ലിനെ പടിയടച്ച് പിണ്ഡം വച്ച അവര്‍ മാധ്യമങ്ങളെയും തങ്ങളുടെ കൈപിടിയില്‍ ഒതുക്കി.( ഐ.പി.എല്ലിന് ചിലവിടുന്ന സ്ഥലത്തിന്റെ പത്തില്‍ ഒന്നുപോലും ഐ.സി.എല്ല് വാര്‍ത്തകള്‍ക്കു വേണ്ടി ഏതെങ്കിലും പത്രം ചിലവിടുന്നുണ്ടോ...? )
ഐ.സി.എല്‍ കളിക്കുന്നവര്‍ക്ക് എന്തുകൊണ്ട് രാജ്യാന്തര മത്സരത്തിനുള്ള അനുമതിനിഷേധിക്കുന്നു...? അവരും കളിക്കാന്‍ ഉപയോഗിക്കുന്നത് ബാറ്റും ബോളും തന്നെയല്ലേ ...? സൂപ്പര്‍താരങ്ങളുടെ അഭാവത്തിന് പ്രധാനകാരണം ഇത്തരം കുടില തന്ത്രങ്ങള്‍ നിറഞ്ഞ നിയമാവലി മൂലമാണ് ... ഇതൊക്കെയാണ് ഈയെളിയവന്‍ ഐ.പി.എല്‍ പണം ഉണ്ടാക്കാനുളള ബി.സി.സി.ഐയുടെയും ഐ.സി.സിയുടെയും പുതിയ തന്ത്രമാണെന്ന് പറയാന്‍ കാരണം.
ഇത് നിങ്ങളുടെ വീക്ഷണങ്ങള്‍ക്ക് വിരുധമാണെങ്കില്‍ .. ക്ഷമചോദിക്കുന്നു ...
ഒപ്പം നിങ്ങളുടെ വീക്ഷണങ്ങളെ വിലമതിക്കകയും ചെയ്‌തുകൊണ്ട് ...
വീണ്ടും സന്ധിക്കാം എന്ന പ്രതീക്ഷയോടെ ... വിട ...
എന്റെ കൂടെ പോരാന്‍ എതിര്‍പ്പോ, ...
പോരുന്നത് സമനയനഷ്ടത്തിനാണ് എന്ന് ചിന്തിക്കുകയോ ആണെങ്കില്‍ നിങ്ങള്‍ക്ക് പറന്നകലാന്‍ സ്വാതന്ത്ര്യം ഉണ്ട് ...
ഒരിക്കലും ഞാന്‍ നിങ്ങളെ എന്റെ സ്വാര്‍ത്ഥ താതപര്യത്തിനായി പിടിച്ചു നിര്‍ത്തില്ല.
നിങ്ങള്‍ തയ്യാറായി എന്നു ഞാന്‍ വിശ്വസിക്കട്ടെ ...
വര്‍ഷം 1994 സ്ഥലം കണ്ണൂര്‍ ജില്ലയിലെ ആലക്കോട് എന്ന കൊച്ച് ഗ്രാമം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവിതാംകൂറില്‍നിന്നും കോട്ടയത്തുനിന്നും സമ്പാദ്യം എന്ന ലക്ഷ്യത്തോടെ പെണ്ണും പിടക്കോഴിയുമായി പുറപ്പെട്ട ഒരു പറ്റം കുടിയേറ്റക്കാര്‍ തിങ്ങി നിവസിക്കുന്നതാണ് ഈ ഗ്രാമം. (ആഗണത്തില്‍ പെട്ട പിന്‍മുറക്കാരനാണ് ഈ ബ്ലോഗില്‍ കുത്തിക്കുറിക്കുന്നത്).
നാലാം ക്ലാസില്‍ പഠിക്കുന്ന ഒമ്പത് വയസുകാരന് ബാറ്റ് എന്താണെന്നോ ബോള്‍ ... പോട്ടെ ക്രിക്കറ്റ് തന്നെ എന്താണെന്നോ അറിയാത്ത സമയം. കൂട്ടുകാരില്‍ അതിബുദ്ധിമാന്‍ മാരായവരില്‍ ചിലര്‍ ഒരു പന്തും നീളന്‍ മരക്കഷ്‌ണവും എടുത്ത് അവരുടെ കഴിവ് തെളിയിക്കാന്‍ തുടങ്ങി സംഗതികണ്ട് രസം തലയ്‌ക്കു പിടിച്ച ഒമ്പതു വയസുകാരനും ഒരുകൈ പരീക്ഷിക്കാന്‍ തീരുമാനിച്ചു. ക്രിക്കറ്റ് എന്ന ലോകത്തെ അവന്റെ അറിവില്ലായ്‌മ വെളിപ്പെട്ട ദിനമായിരുന്നു അന്ന് ഫീല്‍ഡര്‍ എന്ന 'കളിയറിയാത്തവന്‍' എറിഞ്ഞുകൊടുത്ത പന്ത് അതിബുദ്ധിമാനായ ഒമ്പതു വയസുകാരന്‍ വീണ്ടും ബാറ്റുകൊണ്ട് പ്രഹരിച്ച ശേഷം റണ്‍സിനായി ഓടി ... ഇന്നു വരെ ക്രിക്കറ്റിന്റെ ചക്രവര്‍ത്തിമാര്‍ എഴുതിചേര്‍ക്കാത്ത ഷോട്ടായിരുന്നു അത്. എന്തു ചെയ്യാം 'അട്ടക്ക് കണ്ണും കുതിരയ്‌ക്ക് കൊമ്പും കൊടുക്കില്ല' എന്ന പഴമൊഴി അന്ന് പ്രാവര്‍ത്തികമായി. പിന്നീട് താരങ്ങള്‍ കളിക്കാന്‍ ഇറങ്ങുബോള്‍ അവന്‍ കാഴ്‌ചക്കാരന്റെ റോള്‍ ഭംഗിയായി അഭിനയിച്ചു.
ഇന്ന് കലം മാറി .... 'അമ്മ' എന്ന് പറയാന്‍ പ്രാപ്‌തരായ എല്ലാ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ തന്നെ ബാറ്റും ബോളും നല്‍കി അവരെ സച്ചിനും സേവാഗും അക്കാനുള്ള തന്ത്രപ്പാടിലാണ്.('നാടോടുമ്പോള്‍ നടുവേ ഓടണ്ടേ' ...? അച്ഛനമ്മമാരാണെങ്കില്‍ ഇങ്ങനെ വേണം)
എന്നാല്‍ ഇതില്‍നിന്നും തികച്ചും വ്യത്യസ്ഥമായ സംഭവവികാസമാണ് ഇന്ന് ഇന്ത്യാ മഹാരാജ്യത്തില്‍ നടമാടിക്കൊണ്ടിരിക്കുന്നത്. സംഗതി മറ്റൊന്നുമല്ല 'ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്' എന്ന ഓമനക്കുട്ടന്‍ തന്നെയാണ് ..... ഇപ്പോള്‍ ഐ.പി.എല്ലിന്റെ രണ്ടാം സീസണ്‍ ദക്ഷിണാഫ്രിക്കയില്‍ ആരവം ഉയര്‍ത്തികൊണ്ടിരിക്കുകയാണല്ലോ.... (ഏപ്രില്‍ 18 മുതല്‍ മെയ് 24 വരെ)ഐ.പി.എല്‍ എന്ന ക്രിക്കറ്റ് മാമാങ്കത്തിന് 2008 ല്‍ തിരിതെളിഞ്ഞപ്പോള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്നു എന്ന ആമുഖം ഉപയോഗിച്ചുവെങ്കിലും തീര്‍ത്തും സ്വാര്‍ത്ഥ താത്‌പര്യത്തിനായി രൂപം നല്‍കിയ ഒന്നായിരുന്നു അത് എന്നതാണ് വാസ്‌തവം. കാരണം മറ്റൊന്നും അല്ല. 'ഐ.സി.എല്‍' എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന്റെ മോഷ്‌ണമായിരുന്നു അത്. 1983 - ലേകകപ്പ് ക്രക്കറ്റില്‍ 'ഇന്ത്യന്‍ ചെകുത്താന്‍' മാരെ നയിച്ച കപില്‍ ദേവിന്റെ ഈ പ്രസ്ഥാനത്തെ തച്ചുടച്ചാണ് ഈ 'അന്താരാഷ്ട്ര അംഗീകാര' മോഷ്ടാവിന്റെ രംഗപ്രവേശം. അന്താരാഷ്ട്ര അംഗീകാരമില്ല എന്ന കാരണം ഉയര്‍ത്തിക്കാട്ടി പുതിയ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും രൂപം നല്‍കി ഐ.സി.എല്ലിനെ പടിയടച്ച് പിണ്ഡം വച്ച അവര്‍ മാധ്യമങ്ങളെയും തങ്ങളുടെ കൈപിടിയില്‍ ഒതുക്കി.( ഐ.പി.എല്ലിന് ചിലവിടുന്ന സ്ഥലത്തിന്റെ പത്തില്‍ ഒന്നുപോലും ഐ.സി.എല്ല് വാര്‍ത്തകള്‍ക്കു വേണ്ടി ഏതെങ്കിലും പത്രം ചിലവിടുന്നുണ്ടോ...? )
ഐ.സി.എല്‍ കളിക്കുന്നവര്‍ക്ക് എന്തുകൊണ്ട് രാജ്യാന്തര മത്സരത്തിനുള്ള അനുമതിനിഷേധിക്കുന്നു...? അവരും കളിക്കാന്‍ ഉപയോഗിക്കുന്നത് ബാറ്റും ബോളും തന്നെയല്ലേ ...? സൂപ്പര്‍താരങ്ങളുടെ അഭാവത്തിന് പ്രധാനകാരണം ഇത്തരം കുടില തന്ത്രങ്ങള്‍ നിറഞ്ഞ നിയമാവലി മൂലമാണ് ... ഇതൊക്കെയാണ് ഈയെളിയവന്‍ ഐ.പി.എല്‍ പണം ഉണ്ടാക്കാനുളള ബി.സി.സി.ഐയുടെയും ഐ.സി.സിയുടെയും പുതിയ തന്ത്രമാണെന്ന് പറയാന്‍ കാരണം.
ഇത് നിങ്ങളുടെ വീക്ഷണങ്ങള്‍ക്ക് വിരുധമാണെങ്കില്‍ .. ക്ഷമചോദിക്കുന്നു ...
ഒപ്പം നിങ്ങളുടെ വീക്ഷണങ്ങളെ വിലമതിക്കകയും ചെയ്‌തുകൊണ്ട് ...
വീണ്ടും സന്ധിക്കാം എന്ന പ്രതീക്ഷയോടെ ... വിട ...
Saturday, April 18, 2009
ചെരുപ്പിന് പറയാനുള്ളത്
സീന്‍ ഒന്ന് (ലൊക്കേഷന്‍ ഇറാഖിലെ പ്രസ് കോണ്‍ഫറന്‍സ്)
താരങ്ങള്‍ - അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്, മുന്ദാസര്‍ അല്‍ സയ്‌ദിയു& ചെരിപ്പും
അമേരിക്ക നടത്തിയ അധിനിവേശത്തില്‍ എരിഞ്ഞടങ്ങിയത് ആയിരങ്ങളുടെ സ്വപ്‌നമായിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ലോകത്തെ ഒന്നടങ്കം വിസ്‌മയഭരിതരാക്കിക്കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞു നിക്കാന്‍ മുന്ദാസര്‍ അല്‍ സയ്‌ദിയു എന്ന ഇറാഖി മാധ്യമപ്രവര്‍ത്തകന് കഴിഞ്ഞു.ഒപ്പം ഒരായിരം ഇറാഖികളുടെ വീരപുരുഷനായും അദ്ദേഹം വാഴ്‌ത്തപ്പെട്ടു. അദ്ദേഹം ചെയ്‌തത് ഇത്രമാത്രം... തങ്ങളെ ദുരിതക്കയത്തില്‍ ആഴ്‌ത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെ ചെരിപ്പ്‌കൊണ്ട് എറിഞ്ഞു.ക്രിമിനല്‍ അല്ലാത്തതിനാല്‍ മൂന്നില്‍ നിന്ന് ഒരുവര്‍ഷമായി ശിക്ഷ ഇളവുലഭിച്ചു.15 വര്‍ഷം വരെ ലഭിക്കാമായിരുന്നു.
സീന്‍ രണ്ട് (ചൈന)
താരങ്ങള്‍ - ചൈനീസ് പ്രധാനമന്ത്രി വെന്‍ജിയാവോ & ചെരിപ്പും
അഭിനയിക്കാന്‍ ചെരിപ്പും അതേറ്റു വാങ്ങാന്‍ ചൈനീസ് പ്രധാനമന്ത്രിയും തയ്യാര്‍. പക്ഷേകണ്ടു നില്‍ക്കുന്നവര്‍ക്ക് എന്തോ ഒരു വല്ലായ്‌ക...
സീന്‍ മൂന്ന് (ഡല്‍ഹി, ഇന്ത്യ) തിയതി 7-4-09
താരങ്ങള്‍ - ആഭ്യന്തര മന്ത്രി പി.ചിദംബരം, ജര്‍ണയില്‍ സിംഗ് & ചെരുപ്പ്
1984 ലെ സിഖ് വിരുധകലാപത്തില്‍ ജയിലിലായിരുന്ന ജഗദീശ് ടൈറ്റലറെ സി.ബി.ഐ കുറ്റവിമുക്തനാക്കിയതില്‍ പ്രതിക്ഷേദിച്ച് ജര്‍ണയില്‍ സിംഗ് പത്ര സമ്മേളനത്തിനിടയില്‍ പി.ചിദംബരത്തിനെ ഷൂ(ചെരുപ്പ് എന്ന് ഈയുള്ളവന്‍ പറഞ്ഞാല്‍ തെറ്റുണ്ടോ) കൊണ്ട് എറിഞ്ഞു.സിഖ് വിരുദ്ധ കലാപ കാലത്തു വിവേചനത്തിനും ഭീക്ഷണികള്‍ക്കുമിടയില്‍ ഒളിച്ചു ജീവിച്ച കൗമാരമാണ് ജര്‍ണയ്‌ലിന്റേത്. കടുകിട തെറ്റാതെ മതാചാരങ്ങള്‍ അനുഷ്‌ഠിച്ചിരുന്നു പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരന്റെ ലേഖകനായ അദ്ദേഹം.കോണ്‍ഗ്രസ് പത്രസമ്മേളനങ്ങളില്‍ പതിവുകാരനല്ലാത്ത ജര്‍ണയില്‍ സ്ഥിരം റപ്പോര്‍ട്ടര്‍ക്കു പകരക്കാരനായാണ് അന്ന് എത്തിയത്. ചിദംബരം ഇടപെട്ടതിനാല്‍ ശിക്ഷലഭിച്ചില്ല എന്നതിലും രസകരം ജര്‍ണയിലിന് യുവ അകാലിദള്‍ 2 ലക്ഷം രൂപ പാരിദോഷികമായി നല്‍കാന്‍ തയ്യാറായി എന്നതാണ്.ഷൂ ലേലം ചെയ്യാനും അവര്‍ പ്ലാനിട്ടു.
സീന്‍ നാല് (കുരുക്ഷേത്ര, ഇന്ത്യ)
താരങ്ങള്‍ - കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നവീന്‍ ജിന്‍ഡാല്‍ & ചെരുപ്പ്
രംഗം ചെരുപ്പ് തന്നെ
സീന്‍ അഞ്ച് തിയതി 16-4-09
താരങ്ങള്‍ - എല്‍.കെ അഡ്വാനി, പവാസ് അഗര്‍വാള്‍ & തടികൊണ്ടുള്ള ചെരുപ്പ്
കട്‌ലി ജില്ലാ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതില്‍ നിരാശനായ പവാസ് അഡ്വാനിയെ തടികൊണ്ടുള്ള ചെരുപ്പിന് എറിഞ്ഞു
സംഗതി ഇതോന്നും അല്ല പാവം ചെരുപ്പിന്റെ ഗതികേട് ... അല്ലാണ്ടെന്തുപറയാന്‍. മണ്ണിനോളം താഴ്‌ന്ന് ജീവിക്കുന്ന, മനുഷ്യന്റെ ചവിട്ടേറ്റ് ഇല്ലാതായിതീരുന്ന ഈ വംശത്തിന് പ്രമുഖര്‍ എന്ന് വാഴ്‌ത്തപ്പെടുന്ന രാഷ്ട്രീയക്കാരുടെ മുഖത്തിനടുത്തെത്താന്‍ സാധിച്ചത് വലികാര്യമായി കരുതാമോ..? അല്ലാതെന്തു പറയാന്‍ ചെരുപ്പിന് ലഭിക്കുന്ന പരമോന്നത ബഹുമതിയായി ഇതിനെ കരുതണം(എല്ലാ കാര്യങ്ങളിലും പ്രശസ്‌തിപത്രവും പാരിതോഷികവും നല്‍കുന്ന ലോകമല്ലേ ഇത്) മാധ്യമങ്ങളും ജനങ്ങളില്‍ ഭൂരിവിഭാഗവും 'നീചം','ഹീനം' തുടങ്ങിയ മനോഹര ഭാഷയില്‍ പൊതിഞ്ഞ് ഈ പ്രവര്‍ത്തിയെ അപഹസിക്കുമ്പോള്‍ ഈ മര്‍ദ്ധിതര്‍ അനുഭവിച്ച ദുരിതങ്ങളില്‍ ഞാനായിരുന്നെങ്കില്‍ എന്ന് ഒരു വേള ചിന്തിക്കണം.
പ്രതിക്ഷേധം അറിയിക്കേണ്ടത് ഇത്തരത്തിലാണോ എന്നാണ് ചോദ്യ മെങ്കില്‍ സോദരേ...മറ്റൊരു വഴി ഉപദേശിക്കാന്‍ നിങ്ങള്‍ക്ക് അധികാരം നല്‍കുന്നു. മാധ്യമപ്രവര്‍ത്തകര്‍ നിഷ് പക്ഷരായിരിക്കണം എന്നാണ് നിങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഈ ബ്ലോഗ് എഴുതാന്‍ എനിക്കോ... വായിക്കാന്‍ നിങ്ങള്‍ക്കോ... അഭിപ്രായം പറയാന്‍ മറ്റുള്ളവര്‍ക്കോ അവസരം ലഭിക്കില്ലായിരുന്നു. നിഷ്‌പക്ഷരായിരിക്കണം 'ലോകാസമസ്‌തോ സുഖിനോഭവന്തു' എന്ന ആദര്‍ശത്തിലാണ് ഇന്ന് നാം ജീവിക്കുന്നതെങ്കില്‍. അല്ലാത്ത കാലത്തോളം മര്‍ദ്ധിതര്‍ മര്‍ദ്ധകന്റെ നേരെ ഏതു മുഖേനയും പ്രതികരിക്കും... ഒരു പക്ഷേ ഇതിലും 'ഹീനവും', 'നീചവും' ആയിരിക്കും അത്...
അധികാര വര്‍ഗമേ...
നിന്‍ സിംഹാസനത്തിന്‍ ചുവടടിയിലെ...
ജനം ഇതാ... പ്രതികരിക്കുന്നു....
ഇന്ന് പാദരക്ഷ... നാളെ...
പ്രവചിക്കാന്‍ ഞാന്‍ ആളല്ലല്ലോ...?
Thursday, April 16, 2009
തണല്‍ മരം
വിങ്ങുന്ന മനസിനെ സുഖപ്പെടുത്തുന്ന നിന്റെ സാനിധ്യത്തിനായി ഞാന്‍ കൊതിക്കുന്നു.എന്നാല്‍ യാഥാര്‍ഥ്യങ്ങളെ വിസ്‌മരിക്കാന്‍ നമുക്കാവില്ലല്ലോ...? ഒരിക്കല്‍ കടന്നു പോയ ഇട വഴികളില്‍കൂടെ വീണ്ടും സഞ്ചരിക്കാനോ കാണാമറയത്തിരിക്കുന്നവരെ ഒരിക്കല്‍ക്കുടെ സന്ധിക്കനോ നമുക്കുകഴിയില്ല എന്ന് ഞാന്‍ മനസിനെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കാം. നമ്മള്‍ ഒന്നിച്ച്‌ചിലവിട്ട മനോഹരനിമിഷങ്ങളെ ഭാവനയുടെ ചായത്തില്‍ മുക്കിയുണക്കി വയ്‌ക്കാന്‍, ഏകാന്തനിമിഷങ്ങളില്‍ അതോര്‍ത്തുല്ലസിക്കാല്‍ എനിക്കാവുമല്ലോ...? എല്ലാവരും നിന്റെ സാമീപൃത്തിനായി കോതിക്കുന്നത് എന്തിനാണെന്ന് ഇന്ന് എനിക്കു മനസ്സിലായി. നിന്നോടൊത്ത്... നിന്റെ ചൂടേറ്റ് ഒരേ കിടക്കയില്‍ കിടന്നാലും മനസ്സിന്റെ പിടി അയയില്ല എന്ന് നിന്നോട്‌തന്നെ ഒരു പെണ്ണ് പറയണമെങ്കില്‍ നീ എത്രമാത്രം വലിയവ്‌ന്‍ ആണെന്ന് എനിക്കുമനസിനാകുന്നു.(എന്നോടാണെങ്കില്‍ അവള്‍ അടുത്ത മുറിയില്‍ പോലും കിടക്കാന്‍ തയ്യാറാണെന്ന് പറയില്ല. അത്രയ്‌ക്ക് സ്‌ദ്‌ഗുണ സമ്പന്നനാണ് ഞാന്‍ എന്നതു തന്നെ) എന്നെ തഴുകുന്ന മന്ദമാരുതനിലും പാദത്തെ പുല്‍കി കടന്നു പോകുന്ന തിരയിലും നിന്റെ സാമീപ്യത്തെ ഞാന്‍ ദര്‍ശിക്കട്ടേ...? കാരണം ഒരിക്കല്‍ നിന്റെ കാലടികള്‍ പതിഞ്ഞ മണ്ണിലാണല്ലോ ഇന്നു ഞാന്‍ ചുവടുറപ്പിക്കാന്‍ തയ്യാറെടുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ നീ ഈ പട്ടണത്തില്‍ കാലുകുത്തിയതും ആര്‍ത്തലച്ച് പെയ്യുന്ന മഴയില്‍ ലക്ഷ്യമില്ലാതെ കാലുകള്‍ നീട്ടിചവിട്ടിയതും നിന്‍ നാവിന്‍ തുമ്പില്‍ നിന്ന് കേട്ടപ്പോള്‍ ഒരിക്കല്‍ ഞാനും ഈ പാതയിലൂടെ സഞ്ചരിക്കേണ്ടി വരും എന്നു ഞാന്‍ കരുതിയിരുന്നില്ല. ഇന്നു ഞാന്‍ ഭ്രാന്തമായി ഈ അക്ഷരത്തിന്റെ ഈറ്റില്ലനഗരിയില്‍ നിന്റെ കാലടികളെ തിരയുന്നു 'ആല്‍ക്കമെസ്റ്റില്‍' പറയുന്നതുപോലെ ആകസ്‌മികമായി ഒന്നും സംഭവിക്കുന്നില്ല. എല്ലാം ദൈവനിശ്ചയം....എന്നതാണല്ലോ യാഥാര്‍ത്ഥ്യം... ഇപ്പോള്‍ നിങ്ങള്‍ ഈയുള്ളവന്റെ ലളിതമായ കുത്തിക്കുറിക്കലിലൂടെ കണ്ണോടിച്ചതുമെല്ലാം.... എല്ലാം.....എല്ലാം.......
അക്ഷരത്തെറ്റ്
പ്രീയപ്പെട്ട സോദരാ..ഇത് എന്റെ ആദ്യ പോസ്‌റ്റ് എന്നു പറയാന്‍ സാധിക്കില്ല. ഒരു പക്ഷേ നിങ്ങള്‍ കാണുന്ന ആദ്യത്തെയായിരിക്കും ഇത്, പക്ഷേ ഞാന്‍ രണ്ടാം പ്രാവശ്യമാണ് ഈ പോസ്‌റ്റ് നടത്തുന്നത്. ബ്ലോഗിന്റെ ലോകത്തേക്ക് പിച്ചവച്ച എന്റെ കാല്‍ അറിവില്ലായ്‌മയെന്ന കടമ്പയില്‍തട്ടി വീണു.എന്നാണെന്നോ മാര്‍ച്ച് 23 ന്. അന്നാണ് ഈയുള്ളവന്‍ ആദ്യ പോസ്‌റ്റ് നടത്തി പരാജിതനായി കൂടാരം കയറിയത്. അന്ന് നിര്‍ത്തിയിടത്തു നിന്ന് ഞാന്‍ വീണ്ടും തുടങ്ങട്ടേ.... നിങ്ങള്‍ തയ്യാറാണെങ്കില്‍ നമുക്കൊരു യാത്ര പുറപ്പെട്ടാലോ..? എന്റെ ജീവിതമാകുന്ന യാത്രയ്‌ക്ക്.....?സൂര്യന്‍ അസ്‌തമിക്കാറായി എങ്ങും ഇരുള്‍ പരക്കുന്നു.(പഠനം പൂര്‍ത്തിയാക്കുന്നതിനും മുമ്പ്) അത്ഭുതമെന്നു പറയട്ടെ ഞാന്‍ ഇന്ന് ഒരു പത്ര സ്ഥാപനത്തിന്റെ ഭാഗമായിതീര്‍ന്നിരിക്കുന്നു. എങ്ങനെയെന്നോ...? പുറമേനിന്ന് നോക്കുന്നവര്‍ക്ക് ഇതോരു ബാലികേറാമലയാണെങ്കിലും അത്രഭീകരമൊന്നുമല്ല ഇതില്‍ കയറി പറ്റുക എന്നത്. എന്നാല്‍ ഇന്ന് എന്നെ അലട്ടുന്നത് ഇതോന്നും അല്ല. ഇരുട്ടിന്റെ ഒരു നനുത്ത സ്‌പര്‍ശം എന്റെ കവിളിലൂടെ അരിച്ചിറങ്ങുന്ന അനുഭവം എന്നില്‍ ഭയത്തിന്റെ വിത്തുപാകുന്നു. ഒറ്റയ്‌ക്കു നടന്ന് എനിക്കുപരിചയമില്ല. ഇന്നലെ വരെ എന്റെ കൂട്ടുകാര്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ഇന്നു ഞാന്‍ വിഖ്യാദമായ നഗരത്തില്‍ ഒറ്റയ്‌ക്കാണ്. ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഏകാന്തതയാണ് ഇന്ന് ഞാന്‍ അനുഭവിക്കുന്നത്. തഴച്ചുവളരുന്ന ചെടിയെ പറിച്ചുനടുമ്പോള്‍ അവയ്‌ക്കുണ്ടാകുന്ന വിഷമം ഇന്നു ഞാന്‍ മനസ്സിലാക്കുന്നു. അവര്‍ ഈ വിഷമങ്ങളെല്ലാം ആരോടു പറയും?. ഞാന്‍ ഈ ബ്ലോഗില്‍ എഴുതി എന്ന ആശ്വാസമെങ്കിലും ഉണ്ട്. എന്നാല്‍ മിണ്ടാ പ്രാണികളായ സസ്യമൃഗാദികളുടെ ദുഖം ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ കാഞ്ഞവെയിലത്ത് വെന്തുരുകുന്ന അവരുടെ പിടച്ചില്‍... അതുതന്നെയാണ് ഇന്ന് എനിക്കും ഉള്ളത്. ഇടുങ്ങിയ കുളിമുറിക്കുള്ളില്‍ വിങ്ങിപ്പൊട്ടുന്ന മനസിന് ആശ്വാസത്തിനായി ഞാന്‍ കണ്ണീരൊഴുക്കുബോള്‍ എന്റെ സഹപ്രവര്‍ത്തകര്‍ ഓഫീസിലേക്ക് പോകാനുള്ള തിരക്കിലായിരുന്നു.വീട്ടിലേക്കുള്ള വഴിയറിയാത്ത നഴ്‌സറിക്കുട്ടി കോരിച്ചൊരിയുന്ന മഴയത്ത് പേടിച്ചരണ്ട് നാല്‍ക്കവലയില്‍ നില്‍ക്കുന്നതു പോലെയാണ് ഇന്നു ഞാന്‍ നില്‍ക്കുന്നത്. പറയാന്‍ വിട്ടുപോയി ഞങ്ങള്‍ താമസിക്കുന്നത് ഒരു ഭാര്‍ഗവീനിലയത്തിലാണ്. പേരിട്ടതും ഈ എളിയവന്‍ തന്നെയാണ്. കാരണം എന്തെന്നോ മുറികളില്‍ എങ്ങും ഇരുട്ടാണ് തൊട്ട് അടുത്ത് നില്‍ക്കുന്നവരെ പോലും കാണാന്‍ സാധിക്കില്ല. ഞങ്ങള്‍ താമസിക്കുന്ന നഗരം പോലെ തന്നെ നൂറ്റാണ്ടിന്റെയെങ്കിലും പഴക്കം ഉണ്ടതിന്. പണം മുടക്കാതെ തലചായ്‌ക്കുമ്പോള്‍ കുറ്റം പറയരുത്‌് എന്നാണല്ലോ പ്രമാണം.( ദാനം കിട്ടുന്ന പശുവിന്റെ പല്ല് എണ്ണരുത്) എന്തു ചെയ്യാം ഞാന്‍ ഇങ്ങനെയൊക്കെയാണ്. അതാണ് അതിന്റെ ഒരു സെറ്റപ്പ്. ഞാന്‍ താങ്കളെ ബോറടിപ്പിച്ചുവല്ലേ....? പറയാന്‍ തുടങ്ങിയാല്‍ ഞാന്‍ ഇങ്ങനെയാണ്. നിങ്ങളുടെ ജീവിതത്തിലെ വിലയേറിയ നിമിഷങ്ങള്‍ അപഹരിച്ചതിന് മാപ്പ്..... എങ്കിലും വീണ്ടും വരും എന്ന പ്രതീക്ഷയോടെ...... വരട്ടെ.....
Subscribe to:
Posts (Atom)