ചരിത്രത്തില്‍ ഈ ദിനം എന്നു നീകേട്ടിട്ടുണ്ടോ.. വീണ്ടും ഞാന്‍ എന്തെല്ലാമോ സംസാരിക്കുന്നുവെന്ന് തോന്നുന്നുണ്ട് അല്ലേ. അതേ അതിനാലാണ് ഞാന്‍ കൂടുതല്‍ സമയവും മൗനം അവലംബിക്കുന്നത്... കൂട്ടുകാരുടെ ഇടയില്‍ ആയാല്‍പോലും... എന്തിനാണ് വെറുതേ അപഹാസ്യനായിതീരുന്നത്.
ഞാന്‍ പറഞ്ഞുവന്നത് വിട്ടുപോയി. എന്റെ ശൈലിയതാണ്. ശൈലി എന്നവാക്ക് എന്നുമുതലാണ് ചിരസഞ്ചാരിയായി കൂടിയതെന്ന് അറിയില്ല.(ഈ കെട്ടിടത്തിനുള്ളില്‍ കയറിയതുമുതലാവും) അപ്പോള്‍ പറഞ്ഞു തുടങ്ങിയത് നീയും വിട്ടുപോയിരിക്കും...എന്നാല്‍ എനിക്ക് അതിന് സാധിക്കില്ലല്ലോ... പറയുന്നത് അഥവാ വരയ്‌ക്കുന്നത് എന്റെ ചിത്രമാണല്ലോ. 'ചരിത്രത്തില്‍ ഈ ദിനം' അവിടെയാണ് സംഭാഷണാരംഭം. 1985 സെപ്‌റ്റംബര്‍ 22 അന്നാണ് ഈ എളിയവന്റെ ( സ്വപ്‌നം എത്തിപ്പിടിക്കാന്‍ കഴിഞ്ഞെങ്കില്‍ ചിലപ്പോള്‍ ഗുളിയനുമായിതീരാം. എല്ലാം മൂന്നക്ഷര നാമക്കാരന്റെ കളികള്‍ അല്ലാതെന്തുപറയാന്‍) ജനനം. എന്റെ ജനനതിയതി ഇനിയങ്ങോട്ട് ചരിത്രത്തില്‍ ഈ ദിനം എന്നെഴുതുന്നു. കാരം ജന്‍മനാ അക്കങ്ങള്‍ കൂട്ടിയെഴുതാനുള്ള എന്റെ മടിതന്നെ. അപ്പോള്‍ ചരിത്രത്തില്‍ അന്നാണ് ചിത്രമെഴുത്തുകാരന്റെ മകനായി ഞാന്‍ ജനിച്ചത്. വര്‍ണ്ണങ്ങളുടെ ലോകത്തുനിന്ന് വര്‍ണ്ണാഭമായ കലാലയത്തിലെത്തുന്നതിനിടയില്‍ ഒടുപാട് അലഞ്ഞു. ശാരീരികമായല്ല.... മാനസികമായി..... എന്നിട്ടോ ചിന്തകള്‍ കാടുകയറുമ്പോള്‍ ഭയപ്പാടോടെ എടുത്തുചാടും. ചിലപ്പോള്‍ വലിയ കെട്ടിട മുകളില്‍ നിന്ന് അല്ലെങ്കില്‍ ശൂന്യാകാശം, വിമാനം, ട്രെയിന്‍ അങ്ങനെ ചിന്തയെത്തിനില്‍ക്കുന്ന ഉത്തുംഗശൃംഗങ്ങളില്‍ നിന്ന്.... വിയര്‍ത്തുകുളിച്ച് കണ്ണുകളാല്‍ പുറം ലോകത്തെ ആശ്ലേഷിക്കുമ്പോഴാണ് ശ്വാസം നേരെ വീഴുന്നത്.... ചിന്താമണ്‌ഢലത്തില്‍ ചിലപ്പോള്‍ പൊരുതുക ദൈവവുമായാരിക്കും അല്ലെങ്കില്‍ ജീവന്റെ ഉല്‍പ്പത്തിയെക്കുറിച്ച് .... അത് അങ്ങനെ വളര്‍ന്ന് ഭീകര രൂപം പ്രാപിച്ച് വ്യാളികണക്കേ ചുറ്റിവരിയുന്ന നിമിഷം .... ഹോ... ഓര്‍ക്കാന്‍കൂടെ ഇപ്പോള്‍ ഭയമാണ്.രക്ഷപെടാനുള്ള തത്രപ്പാടാല്‍ എടുത്തുചാടുകതന്നെ. ഇല്ലെങ്കില്‍ എന്റെ സ്വപ്‌നങ്ങള്‍ എരിഞ്ഞടങ്ങിയാലോ... ഭ്രാന്തം അല്ലേ... അതേ എന്നും നീയെന്റെ വാക്കുകളെ ഈ വാക്കുകൊണ്ട് ഖണ്‌ഢിച്ചിട്ടേയുള്ളു. ഒരിക്കലും നീയെന്റെ ഒപ്പമിരുന്ന് എന്റെ സ്വപ്‌നങ്ങളില്‍ പങ്കുചേര്‍ന്നിട്ടില്ല.
നിര്‍ത്തി.അതുപോയി തുലയട്ടേ......................... ഞാന്‍ ശ്രദ്ധയോടെ അവള്‍ക്കുസമീപം തന്നെ ഇരുന്നു. കോളേജ് വഴിയരികിലെ റബ്ബര്‍ മരങ്ങളുടെ തളിരിലകള്‍ എന്നെ വീണ്ടും ഭ്രാന്തനാക്കി. റബ്ബര്‍ പൂവിന്റെ മദക ഗന്ധം എന്റെ ബുദ്ധിയെ മത്തുപിടിപ്പിച്ചു. ഞാന്‍ വീണ്ടും റബ്ബര്‍ മരങ്ങളുടെ ചില്ലകളെയും കടന്ന് പറന്നുയര്‍ന്നു. കൂട്ടായി കുട്ടിക്കാലത്തെ ജീവിതാന്തരാക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഒായിലിന്റെയും ജലഛായത്തിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധമുണ്ടായിരുന്നു. അങ്ങലെ ചിരിത്രത്തില്‍ ഈ ദിനം കൂടെ കൊഴിഞ്ഞു ഒപ്പം എന്റെ പ്രണയിനിയും... തളിര്‍ പച്ച നിറത്തില്‍ മുക്കിയെടുത്ത ക്യാന്‍വാസില്‍ മഞ്ഞ നിറം കൊണ്ട് നെടുകേയും കുറുകേയും രണ്ടുമൂന്ന് വരകള്‍. മാറിനിന്ന് വീക്ഷിച്ചപ്പോള്‍ മസസ്സുനിറഞ്ഞു. ഡാവിഞ്ചി, മൈക്കള്‍ ആഞ്ചലോ, രവി വര്‍മ്മ, പിക്കാസോ, ഒടുവില്‍ എം എഫ് ഹുസൈന്‍.....അങ്ങനെ.... അങ്ങനെ.... ചിത്രകലയിലെ എല്ലാവരും എന്റെ അടുത്തേയ്‌ക്ക് നടന്നടുത്തു...... എല്ലാവരും ഒരുമിച്ച് എന്റെ നേര്‍ക്ക് പൂച്ചണ്ടുകള്‍ നീട്ടി.... ഇനി നീ പറയു ഞാന്‍ ആരുടെ പക്കല്‍ നിന്ന് ആദ്യം പൂച്ചെണ്ട് വാങ്ങും...
ഞാന്‍ പറഞ്ഞുവന്നത് വിട്ടുപോയി. എന്റെ ശൈലിയതാണ്. ശൈലി എന്നവാക്ക് എന്നുമുതലാണ് ചിരസഞ്ചാരിയായി കൂടിയതെന്ന് അറിയില്ല.(ഈ കെട്ടിടത്തിനുള്ളില്‍ കയറിയതുമുതലാവും) അപ്പോള്‍ പറഞ്ഞു തുടങ്ങിയത് നീയും വിട്ടുപോയിരിക്കും...എന്നാല്‍ എനിക്ക് അതിന് സാധിക്കില്ലല്ലോ... പറയുന്നത് അഥവാ വരയ്‌ക്കുന്നത് എന്റെ ചിത്രമാണല്ലോ. 'ചരിത്രത്തില്‍ ഈ ദിനം' അവിടെയാണ് സംഭാഷണാരംഭം. 1985 സെപ്‌റ്റംബര്‍ 22 അന്നാണ് ഈ എളിയവന്റെ ( സ്വപ്‌നം എത്തിപ്പിടിക്കാന്‍ കഴിഞ്ഞെങ്കില്‍ ചിലപ്പോള്‍ ഗുളിയനുമായിതീരാം. എല്ലാം മൂന്നക്ഷര നാമക്കാരന്റെ കളികള്‍ അല്ലാതെന്തുപറയാന്‍) ജനനം. എന്റെ ജനനതിയതി ഇനിയങ്ങോട്ട് ചരിത്രത്തില്‍ ഈ ദിനം എന്നെഴുതുന്നു. കാരം ജന്‍മനാ അക്കങ്ങള്‍ കൂട്ടിയെഴുതാനുള്ള എന്റെ മടിതന്നെ. അപ്പോള്‍ ചരിത്രത്തില്‍ അന്നാണ് ചിത്രമെഴുത്തുകാരന്റെ മകനായി ഞാന്‍ ജനിച്ചത്. വര്‍ണ്ണങ്ങളുടെ ലോകത്തുനിന്ന് വര്‍ണ്ണാഭമായ കലാലയത്തിലെത്തുന്നതിനിടയില്‍ ഒടുപാട് അലഞ്ഞു. ശാരീരികമായല്ല.... മാനസികമായി..... എന്നിട്ടോ ചിന്തകള്‍ കാടുകയറുമ്പോള്‍ ഭയപ്പാടോടെ എടുത്തുചാടും. ചിലപ്പോള്‍ വലിയ കെട്ടിട മുകളില്‍ നിന്ന് അല്ലെങ്കില്‍ ശൂന്യാകാശം, വിമാനം, ട്രെയിന്‍ അങ്ങനെ ചിന്തയെത്തിനില്‍ക്കുന്ന ഉത്തുംഗശൃംഗങ്ങളില്‍ നിന്ന്.... വിയര്‍ത്തുകുളിച്ച് കണ്ണുകളാല്‍ പുറം ലോകത്തെ ആശ്ലേഷിക്കുമ്പോഴാണ് ശ്വാസം നേരെ വീഴുന്നത്.... ചിന്താമണ്‌ഢലത്തില്‍ ചിലപ്പോള്‍ പൊരുതുക ദൈവവുമായാരിക്കും അല്ലെങ്കില്‍ ജീവന്റെ ഉല്‍പ്പത്തിയെക്കുറിച്ച് .... അത് അങ്ങനെ വളര്‍ന്ന് ഭീകര രൂപം പ്രാപിച്ച് വ്യാളികണക്കേ ചുറ്റിവരിയുന്ന നിമിഷം .... ഹോ... ഓര്‍ക്കാന്‍കൂടെ ഇപ്പോള്‍ ഭയമാണ്.രക്ഷപെടാനുള്ള തത്രപ്പാടാല്‍ എടുത്തുചാടുകതന്നെ. ഇല്ലെങ്കില്‍ എന്റെ സ്വപ്‌നങ്ങള്‍ എരിഞ്ഞടങ്ങിയാലോ... ഭ്രാന്തം അല്ലേ... അതേ എന്നും നീയെന്റെ വാക്കുകളെ ഈ വാക്കുകൊണ്ട് ഖണ്‌ഢിച്ചിട്ടേയുള്ളു. ഒരിക്കലും നീയെന്റെ ഒപ്പമിരുന്ന് എന്റെ സ്വപ്‌നങ്ങളില്‍ പങ്കുചേര്‍ന്നിട്ടില്ല.
നിര്‍ത്തി.അതുപോയി തുലയട്ടേ......................... ഞാന്‍ ശ്രദ്ധയോടെ അവള്‍ക്കുസമീപം തന്നെ ഇരുന്നു. കോളേജ് വഴിയരികിലെ റബ്ബര്‍ മരങ്ങളുടെ തളിരിലകള്‍ എന്നെ വീണ്ടും ഭ്രാന്തനാക്കി. റബ്ബര്‍ പൂവിന്റെ മദക ഗന്ധം എന്റെ ബുദ്ധിയെ മത്തുപിടിപ്പിച്ചു. ഞാന്‍ വീണ്ടും റബ്ബര്‍ മരങ്ങളുടെ ചില്ലകളെയും കടന്ന് പറന്നുയര്‍ന്നു. കൂട്ടായി കുട്ടിക്കാലത്തെ ജീവിതാന്തരാക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഒായിലിന്റെയും ജലഛായത്തിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധമുണ്ടായിരുന്നു. അങ്ങലെ ചിരിത്രത്തില്‍ ഈ ദിനം കൂടെ കൊഴിഞ്ഞു ഒപ്പം എന്റെ പ്രണയിനിയും... തളിര്‍ പച്ച നിറത്തില്‍ മുക്കിയെടുത്ത ക്യാന്‍വാസില്‍ മഞ്ഞ നിറം കൊണ്ട് നെടുകേയും കുറുകേയും രണ്ടുമൂന്ന് വരകള്‍. മാറിനിന്ന് വീക്ഷിച്ചപ്പോള്‍ മസസ്സുനിറഞ്ഞു. ഡാവിഞ്ചി, മൈക്കള്‍ ആഞ്ചലോ, രവി വര്‍മ്മ, പിക്കാസോ, ഒടുവില്‍ എം എഫ് ഹുസൈന്‍.....അങ്ങനെ.... അങ്ങനെ.... ചിത്രകലയിലെ എല്ലാവരും എന്റെ അടുത്തേയ്‌ക്ക് നടന്നടുത്തു...... എല്ലാവരും ഒരുമിച്ച് എന്റെ നേര്‍ക്ക് പൂച്ചണ്ടുകള്‍ നീട്ടി.... ഇനി നീ പറയു ഞാന്‍ ആരുടെ പക്കല്‍ നിന്ന് ആദ്യം പൂച്ചെണ്ട് വാങ്ങും...
No comments:
Post a Comment